Sunday, 30 October 2011

ഒരു പ്രണയ കാവ്യം

                                                                  ഒരു പ്രണയ കാവ്യം 


പൊന്‍ മിഴിത്താരില്‍ നിന്നെഴുതുന്ന ഒരു കത്താണ് ,എന്‍റെ മനസ്സില്‍ ഇടയ്കാരോ അമ്പു തറയ്കുന്ന വേദന 
നിന്‍റെ ഓര്‍മ കളാണോ ആ അമ്പുകളായി തീരുന്നത് ആ മരുഭൂമിയില്‍ നീ  ഒഴുകുന്ന വിയര്‍പ്പു എന്‍റെ കണ്ണിലെ കണ്ണുനീരായി മാറുകയാണ് നീ  അയക്കുന്ന ഓരോ കടിതവും എന്റെ ശരീരത്തില്‍ ഒരായിരം തലോടലുകലാകുന്നു
എന്‍റെ ദേഹിയുടെ ദാഹവും ദേഹത്തിന്റെ ദാഹവും നിന്നെ ഓര്‍ത്തു മാത്രമാണ് .നീ അണിഞ്ഞു തന്ന ഈ താലിച്ചരട് ഇന്നെനിയ്ക്കു ഒരു കൊട് വള്ളിയായി തോന്നുന്നു അത് എന്‍റെ കണ്ടതെ ചുറ്റി പടരുന്നത്‌ പോലെ   
 നമ്മുടെ ഇണചേരലിന് സാക്ഷിയായ  പൂമെത്തകള്‍ കരിങ്കല്‍ പാളികലായത് പോലെ ,നമ്മുടെ സ്വകാര്യതയ്ക്ക് കൂട്ടായി നിന്ന നമ്മുടെ മുറി ഇന്ന് എനിയ്ക്ക് തടവറ ആണ്,എന്നും നിന്‍റെ മുഖ ചിത്രത്തില്‍ നോക്കി കണ്ണീര്‍ തൂകാനെ എനിയ്ക്കാകുനുല്ല്,മുല്ലപ്പൂ ഗന്ധം ഏറ്റു വാങ്ങിയ എന്‍റെ തലമുടി ചാറില്‍ ഇന്ന് നാറ  പൂവിന്‍ ഗന്ധമാണ്.എന്‍റെ ശരീരം അകെ വിലക്കുന്ന പോലെ എന്‍റെ മാന്‍പേട കണ്ണുകള്‍ ഇന്ന് അന്ധധ ബാധിച്ചിരിയ്കുന്നു മാമ്പഴം എന്ന് നീ വിശേഷിപ്പിക്കാറുള്ള  എന്‍റെ കവിള്‍ കണ്ണുനീര്‍ ചോലയായ്‌ മാറി.നമ്മുടെ കുഞ്ഞിനായി മാറ്റി വച്ച എന്‍റെ ഗര്‍ഭപാത്രത്തില്‍ മാറാലകളാല്‍ ചുറ്റി കിടക്കുകയാണ് ഇന്ന് ഞന്‍ വെറും കേടായ കനി,ഇനി ഞന്‍ ഒന്ന് നിന്നോട് ചോതിയ്ക്കട്ടെ നിനക്കായി കാത്തിരുന്ന എന്നെ ഇനി നീ സ്വീകരിയ്ക്കുമോ??????????????????????????????????????????????????????????????????????????????

Saturday, 15 October 2011

മാലിനി പുഴ

                                             മാലിനി പുഴ 
                            
പതുപതുപ്പന്‍ പുലരിയില്‍ 
ശാന്തയായ് ഒഴുകുന്നു മാലിനി പുഴ 
ചെറു തോണിയും തുഴ വീയ്തി പോകുമ്പോള്‍ 
പൊട്ടി മാറാരായൊരു തെങ്ങിന്‍ പാലത്തിന്‍ മുകളിലായ് 
കല പില കൂട്ടും കുട്ടി പട്ടാളങ്ങള്‍
മാലിനി പുഴയിലെക്കാഞ്ഞു ചാടും 
കുട്ടി കുരങ്ങുകലെന്നപോലെ 
അവള്‍ തന്‍ മാറോടു ചെര്തനച്ചു 
ഒരമ്മതന്‍ കരവലയതിലെന്നപോള്‍ 
തന്‍ തീരത്തില്‍ മണല്‍ കൊട്ടാരങ്ങള്‍ 
പുല്‍ നാമ്പുകള്‍ പൂക്കള്‍ പൂമ്പാറ്റകള്‍ 
കണ്ണോടു കണ്ണ് പൊത്തി കളിയ്ക്കുന്ന 
നാളെയുടെ നവ സംഭാവനകള്‍ 
മഞ്ഞപട്ടുടുത്ത പൊന്‍ പാടങ്ങള്‍
ഇവയെല്ലാം കണ്ടു കണ്ടു മാലിനി പുഴ ഒഴുകുകയായ് 
ഇന്നിവള്‍ കണ്ണകിയാണ് 
കട പുഴുകിയ പാലത്തിന്‍ കേട്ട് വേരുമാത്രം 
ഓടി കിതച്ചു കുതിച്ചു ചാടാന്‍ ബാല്യം ഇന്നെങ്ങുമില്ല 
മാരിലൂടോയുകുന്ന പുതച്ചഴുകിയ ജഡങ്ങള്‍ 
പ്ലാസ്റ്റിക്‌ കോപ്പുകള്‍,ചവച്ചരചോരുചിഷ്ട്ടങ്ങള്‍
എല്ലാം കൊണ്ടവള്‍ കുതിയ്കുന്നു
ഇന്നിവള്‍ക്ക് കണ്ടു കുളിര്‍ക്കാന്‍ 
മണല്‍ കൊട്ടാരങ്ങളില്ല പുല്‍ നാമ്പുകലില്ല
പൂക്കളെ തേടുന്ന പൂമ്പാറ്റ കളില്ല 
പകരമാം മാലിന്യ കൂമ്പാരത്തില്‍ 
പറക്കുന്ന ചെറു ഈച്ചകള്‍ 
കൂനയ്ക്ക് മുകളിലായ് കടി പിടി കൂടുന്ന ചാവാലി പട്ടികള്‍ 
ഇനി ഇവള്‍ സൌമ്യമാഴോഴുകില്ല  ഇനി ഇവള്‍ 
മാലിനി പുഴ അല്ല മലിനമാം പുഴ 
നാളെ വെറും മാലിന്യം മാത്രം 

Tuesday, 11 October 2011

വനവാസം

                                                                   വനവാസം 



കാള്ളിംഗ് ബെല്‍ ന്‍റെ സൌണ്ട് കേട്ട് മനോജ്‌ ഞെട്ടി ഉണര്‍ന്നു ഇതാര ഈ രാവിലെ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ ബിജു ഇവന്‍ ഗള്‍ഫില്‍ നിന്ന് വന്നതേ ഉള്ളു ഇപ്പോള്‍ വലിയ സെറ്റ് അപ്പ്‌ ആണ് പുതിയ വീടായി നല്ലൊരു കല്യാണം കഴിച്ചു  കുറച്ചു നേരം ബിജുവുമായി സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല ആ സംസാരത്തിനിടയ്ക്ക് എനിയ്ക്കും ഒരു വിസ അങ്ങോട്ടേയ്ക്ക് റെഡി ആക്കുന്ന കാര്യം സൂചിപിച്ചു ബിജു സമ്മതിച്ചിട്ടുണ്ട് .ഇവിടെ കിട്ടുന്ന ഈ മുക്കാല്‍ ചക്രത്തിന് ഈ കുടുംബം നോക്കാനൊന്നും എനിയ്ക്ക് പറ്റില്ല എന്ന ചിന്ത,എനിയ്ക്കും വിവാഹമൊക്കെ നോക്കുണ്ട് പക്ഷെ എല്ലാര്ക്കും പയ്യന്‍ ഒന്നുകില്‍ ഗള്‍ഫില്‍ അല്ലെങ്കില്‍ ഗവണ്മെന്റ് ജോലി അല്ലാത്തവര്‍ക്ക് പെണ്ണില്ല എന്ന സ്ഥിതി,ഞാന്‍ അമ്മയോടും അനിയത്തിയോടും പറഞ്ഞിട്ടുണ്ട് എനിയ്ക്കിനി ഇപ്പോള്‍ ഒന്നും നോക്കണ്ട എനിയ്ക്കത്തിനു ഇപ്പോള്‍ ഇരുപത്തഞ്ച്‌ കയിഞ്ഞല്ലേ ഉള്ളൂ ഞന്‍ ഗള്‍ഫില്‍ പോയി വന്നിടോകെ മതി അവര്‍ ഏതാണ്ട് സമ്മതിച്ച മട്ട 
ഇടയ്ക്ക് പരിചയമില്ലാത്ത നമ്പര്‍ എന്റെ മൊബൈലില്‍ തെളിഞ്ഞു കണ്ടിട്ട് കേരളത്തില്‍ നിന്നല്ല ഹലോ അതേയ് മനോജ്‌ ആണ് ആരാ ഓ ബിജുവോ എന്താടാ ,ഹേ ആണോട എന്ന വരിക അതൊന്നും സാരമില്ലെട കൊടുക്കാം നമുക്ക് എന്ന കൊടുക്കേണ്ടേ ,ഓക്കേ ഡാ ഞന്‍ റെഡി ആക്കാം,അമ്മേ നമ്മുടെ ഗള്‍ഫില്‍ ഉള്ള ബിജുവ അവന്‍ പറഞ്ഞത് പോലെ എനിയ്ക്ക് വിസ ശേരിഅക്കി എന്ന് ഉവ്വ കാശ് കൊടുക്കണം എല്ലാം കൂടി അറുപത്തഞ്ചു എഴുപതു ആകുമെന്ന പറയുന്നേ ആഹ മതി വിസ വന്നു ടിക്കറ്റ്‌ തരുമ്പോള്‍ കൊടുത്താല്‍ മതി എന്ന് ജോലി ഏതോ സൂപ്പര്‍ മാര്‍ക്കറ്റ്‌ ല്‍ ആണ് മുപ്പതിനായിരം ശമ്പളം ഉണ്ടെന്നു ഓ എങ്ങനെങ്കിലും വിസ വന്നമാതിയയിരുന്നു,ഉറക്കതിലെല്ലാം മനോജ്‌ ഗള്‍ഫ്‌ സ്വപ്നം കണ്ടു തന്നെ മോഹങ്ങള്‍ എല്ലാം നടക്കാന്‍ പോകുന്നു വിസ വന്നു നാളെ എയര്‍പോര്‍ട്ടില്‍ ഒന്‍പതു അരയ്ക്കു റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന ഇനി സമയം ഇല്ല എല്ലാരോടും പറയണം ഇതന്റെ തിടുക്കത്തില്‍ ആരോടേലും പറയാതെ പോയാല്‍ പിന്നെ പരിഭാവായി പരാതിയായി,പാര്‍വതി ചേച്ചി ഞന്‍ പോകുവാ ഇനി ഒരു മൂന്നു വര്ഷം കയിഞ്ഞു കാണാം പിന്നെ എന്റെ അമ്മെ ഓക്കേ നോക്കികൊള്ളനെ പിന്നെന്ത സ്പ്രേ,യും മിട്ടായിയും എല്ലാം കൊടുതയക്ക്നെ അപ്പോള്‍ പോകുവനെ അയ്യേ ഈ അമ്മ എന്തിനാ കരയനെയ ഞന്‍ രേക്ഷപെടനല്ലേ അമ്മെ പോണേ പോയിട്ട് വരുവാനെ ആ രവിയേട്ട ഇതും കൂടി ആ കാറിന്റെ മുകളില്‍ വച്ചോ എല്ലാരോടും യാത്ര പറഞ്ഞു എയര്‍പോര്‍ട്ടില്‍ എത്തി വല്ലാത്തൊരു പീടിയും സന്തോഷവും സങ്കടവും എല്ലാം കൂടി എന്തോ പോലെ ഞന്‍ ഒറ്റപെട്ടു നില്‍ക്കുന്നു എന്ന തോന്നല്‍ പെട്ടന് ഒരു ബ്രേക്ക്‌ പിടിച്ചമാതിരി ന്ജ്ഞ്ട്ടി നോക്കിയപോള്‍ അല്ലൌന്‍സ് ചെയ്യുന്നു ഞന്‍ വരന്‍ ആഗ്രഹിച്ച ഗള്‍ഫ്‌ എല്ലയത്രക്കാരെ പോലെ ഞനും പുറത്തേയ്ക്കിറങ്ങി ആഹിശ്നമായ ചൂട് വെയില്‍ തല പൊട്ടി പോളിയ്കുന്നു എന്നെ സ്വീകരിയ്ക്കാന്‍ ബിജു എത്താമെന്ന പറഞ്ഞെ സമയം കുറച്ചായി ദൂരെ ആരോ അര്രിവല്‍ നിന്ന് കൈ കനിയ്ക്കുന്നെ ദെ ബിജു ആ ഡാ യാത്രയൊക്കെ സുഗായല്ലോ  അല്ലെ വാ ഈ കാറില്‍ കയറു എന്ത് വലിയ പട്ടണമാ സിനെമല്‍ ഓക്കേ കാണാനാപോലെ തന്നെയാ മിക്കവര്‍ക്കും മലയാളി ചായയുണ്ട് മുഖത്ത് ഇപ്പോള്‍ ഇവിടൊക്കെ ഇന്ത്യ കാരത്രേ കൂടുതല്‍ ബിജു എന്തൊകെയോ എന്നോട് പറയുന്നുണ്ട് പക്ഷെ ഈ പുതിയ ലോകത്തിന്റെ സൌന്ധരയം കണ്ടിട്ട്ടും മതിയാകുനില്ല ഒരു ഫാക്ടറി ഉടെ മുന്പില്‍ കാര്‍ നിന്ന് വട ഇവിടാ നിനക്ക് ജോലി നെ അകത്തേയ്ക് ചെല്ല് പാക്കിംഗ് ആണ് ജോലി എനിയ്ക്ക് 
ഞന്‍ മറ്റു ജോലികരുടെ മുഖത്യേക്ക് നോക്കി മിക്കതും കേരളത്തില്‍ ഉള്ലോരനു വിയര്‍ത്തു കുളിച്ചു തല കുനിചിരിയ്കുകയാണ് എല്ലാവരും എല്ലാവരുടെയും സ്രെധ ജോലിയില്‍ ആണ് എന്റെ ബാഗ്‌ ഓക്കേ അവിടുള്ള ഒരുത്തന്‍ വാങ്ങി വച്ച് എന്നിട് അവരുടെ യുഉനിഫോറും  തന്നു ബിജു അവരോടു എന്തോ പറയുന്നത് കേട്ട് ഡാ മനോജ്‌ അപ്പോള്‍ ഞാന്‍ പോവുകയാ നെ നോക്കിയും കണ്ടും നില്‍ക്കണം ഇവിടെ നിന്ന് നിന്നെ അവര്‍ മാര്‍ക്കറ്റ്‌ ലേയ്ക്ക് മാറ്റുംഅവന്റെ കാര്‍ മറയുന്നതും നോക്കി ഞാന്‍ നിന് പെട്ടന് എന്റെ കയ്യില്‍ പായ്ക്ക് ചെയാനുള്ള സാധനങ്ങള്‍ ആരോ എടുത്തു തന്നു ചെയ്യാന്‍ പറഞ്ഞു ഞാനും അന്ന് മുതല്‍ അവരില്‍ ഒരാളാണ് വൈകുവോളം പണി ആണ് ഇടയ്ക്ക് വിശ്രമം നിശുദ്ധം വല്ലതും കയിക്കാന്‍ ഉള്ള സമയം മാത്രം പട്ടാള ചിട്ടയാനത്രേ അവസാനം എല്ലാര്ക്കും പോകാനുള്ള ബെല്‍ മുഴങ്ങി എന്റെ ബാഗ്‌ തന്നിട് അവരോടൊപ്പം നടക്കാന്‍ ആവശ്യപെട്ടു ഞാനും അവരുടെ വഴിയെ നടന്നു ബസ്‌ ല്‍ ആണ്  നമ്മളെ കൊണ്ട് പോവുക റൂം എത്തി എന്ന് അടുത്തിരുന്ന ഒരാള്‍ പറഞ്ഞു ഞാന്‍ ബസിന്‍ ഇടയ്ക്കുകൂടി നോക്കി ഒരു നാലു നില കെട്ടിടം പഴക്കം ചെന്നതാണ് എന്റെ റൂമില്‍ പതിനാല് പേരാണത്രേ ശെരിയ എല്ലാരും ഇടുങ്ങി ഞെരുണ്ട്ഗി ആണ് കിടക്കുനത് ചിലര്‍ മോല്ലയില്‍ ഇരുന്നു പുകയ്കുന്നു മറ്റു ചിലര്‍ ഫോണില്‍ വെട്ടുകരോട് സംസരിയ്കുവ എന്ത് സ്നാതോഷതോടെ ആണ് അവര്‍ അവരോടു സ്മസരിയ്കുന്നത് ഞനും അമ്മയെ വിളിച്ചു അമ്മെ ജോലി ഓക്കേ കയിഞ്ഞു അതേയ് നല്ല ജോലി ആണ് ആഹ റൂം ഉണ്ട് അത്യെ ഞങ്ങള്‍ കുഅര്ച്ചു പേര്‍ ഉണ്ട് അതേയ് അമ്മെ എല്ലാം മലയാളി കല്‍ ആണ് ആഹ അമ്മയ്ക്ക് സുഘമല്ലേ ആ അമ്മെ ഞന്‍ കുളിയ്കറെ നാളെ വിളിയ്കം ചിലര്‍ എന്റെ മുഖത്യേക്ക് നോക്കിയിരിയ്കുന്നു അതില്‍ ഒരാള്‍ ഇവിടുന്ന വരുന്നേ എന്ന ചോദ്യം ഞന്‍ എന്റെ എല്ലാ കാര്യവും പറഞ്ഞു ഹം ഇതാണ് ഗള്‍ഫ്‌ പണമുള്ളവര്‍ക്ക്  സ്വര്‍ഗം അതുണ്ടാക്കാന്‍ ക്ഷ്ട്ടപെടുന്നവന്റെ നരകം എല്ലാരും അഭിനയിക്കുകയാണ് നമ്മുടെ സുഗ ജീവിതത്തെ കുറിച് ഓര്‍ത്തു അവരെങ്കിലും സന്തോഷിയ്കട്ടെ പിന്നെ മാസ മാസം വല്ല നക്കാപിച്ച കിട്ടുന്നത് കൊണ്ട് മിച്ചം പിടിച്ചാണ് നാട്ടിലെയ്ക്കയകന്‍ നീ  പുതിയതല്ലേ എല്ലാം മനസിലാകും കിടന്നോ പക്ഷെ എന്റെ കണ്ണില്‍ ഉറക്കം വന്നില എന്റെ നാടും നാട്ടാരും ഇടയ്കെപോലോ ബിജുവിന്റെ മുഖവും പതിവ് പ്രവാസ ജിവിതത്തിന്റെ ഒരു വനവസക്കാലം ഇന്ന് കടന്നു പോയി എന്റെ കണ്ണുകളില്‍ ഉറക്കം തട്ടി എന്റെ സുന്ദര മോഹങ്ങള്‍ പൂവണിയുന്നതും കണ്ട്

Sunday, 9 October 2011

ഇരുള്‍

                                                                      ഇരുള്‍ 

വഴിവക്കില്‍ കരിമ്പൂച്ചകള്‍ മാത്രം ഇടകിടയ്ക്കു എവിടുന്നോ പറന്നു വരുന്ന മിന്നാമിനുങ്ങുകള്‍ ,റോഡിനു ഒരു വശത്ത് കുറച്ചു തട്ടുകടകള്‍ അവിടുന്ന് ബീഫിന്റെയും,തട്ട് ദോശയുടെയും മണം ആ ഇരുള്വഴിയിലൂടെ പറക്കുന്നു ആ തട്ടുകടയില്‍ നിറയെ ആള്‍ക്കാര്‍ ആണ്,പക്ഷെ അവരുടെയൊക്കെ കണ്ണുകള്‍ റോഡിന്‍റെ ഒരു കോണിലേയ്ക്കു ആണ് എന്റെ കണ്ണും അറിയാതെ ആ വശത്തേയ്ക്ക് ചലിച്ചു കുറച്ചു ബൈക്ക്, കൂടി ഇരിയ്കുന്നു രണ്ടുമൂന്നു ആളുകളും അതിനു ചുറ്റുമുണ്ട് അവര്‍ എന്തൊകെയോ ആരോടോ പറയുകയാണ് ഇടയ്കിടക്ക് സ്വരം ഉയര്‍ന്നു കേള്‍ക്കാം പെട്ടന്ന് ബൈക്ക് എല്ലാം തന്നെ പോയി അവര്നിന്ന്ടത് രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു മുല്ലപൂവിന്റെ മണം എനിയ്ക്ക് അടുത്ത് അടുത്ത് വരുന്നതായി തോന്നി എന്റെ തോളില്‍ പെടുന്നനെ ഒരു വളയിട്ട കൈ പതിഞ്ഞു ഞന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കി എന്റെ കണ്ണ് നേരെ അവളുടെ മുറുക്കി ചുവന്ന പല്ലുകളിലെയ്ക്കാന് നോക്കിയത് ഒരു നാണം നിറഞ്ഞ ചിരി ചിരിച്ച് എന്നെ നോക്കി നോക്കി നടന്നകന്നു പക്ഷെ ഈ ഇരുട്ടില്‍ അവള്‍ എന്താ ചെയ്യ്നുന്നെ എന്ന് ചോദിയ്ക്കാനായി മുന്നോട്ടു നടന്നു അപോളെയ്ക്കും വേറൊരു പുരുഷനുമായി അവള്‍ സംസാരിയ്ക്കുവാണ് ഞാന്‍ പെട്ടന്ന് ഒഴിഞ്ഞുമാറി അവരുടെ സംഭാഷണം കേള്‍ക്കാനായി അവന്‍ വിലപേശുകയാണ്‌ അവളുടെ മാംസത്തിനു പക്ഷെ അവള്‍ അവളുടെ വില അയാളോട് ഉറപ്പിച്ചു പറയുന്നതും കേള്‍ക്കാം ഇതെല്ലം സമ്മതിയ്കതേ അവള്‍ നടന്നു പക്ഷെ അവന്‍ അവളെ പിന്തുടരുന്നത് കാണാം കന്നു കാലി ചന്തയില്‍ ജീര്‍ണിച്ച എരുമയ്ക്കും,പശുവിനും,വില പറയുന്നത് പോലെ ആ പെണ്ണിന്റെ ശരീരത്തിനും വില പറയുകയാണ് അവന്‍ അവള്‍ സമ്മതിച്ചു കാണണം ഒരു ഓട്ടോയില്‍ അവളെയും കയറ്റി അവന്‍ പോയി പക്ഷെ ആ ഇരുളില്‍ മുല്ലപ്പൂവിന്റ്റെയും അവളുടെ വിയര്പിന്റെയും ഗന്ധം തങ്ങി നില്‍ക്കുന്നതായി എനിയ്ക്ക് തോന്നി ഞന്‍ തിരിച്ചു നടന്നു എന്തൊകെയോ പിറുപിറുത്തു ആ ഇരുളില്‍ എന്റെ ബൈക്ക് നു അടുത്തേയ്ക്ക് അപ്പോള്‍ അതാ വീണ്ടും മുല്ലപൂവിന്‍ ഗന്ധം ആഹ ഇരുളില്‍ ഒരു കുപ്പിവള കൈ എന്റെ ചുമലില്‍ 

Saturday, 8 October 2011

കരുണ

                                                                     കരുണ 


ആശുപത്രി വരാന്തയില്‍ കീറ പായില്‍ ഉറങ്ങുന്നു ഇടയ്കിടയ്ക്ക് ഒരു മൂളല്‍ കരുണേ എന്ന് ഇടയ്ക്ക് അവളുടെ അമ്മ വിളിയ്കുനത് കേട്ടു ചുണ്ട് വരണ്ടു പോയിരിയ്ക്കുന്നു അവള്‍ക്കു ഏറിയാല്‍ ഒരു പതിനൊന്നു വയസു കാണും ഞന്‍ അത് ചോദിയ്ക്കാന്‍ നിന്നില്ല ഞന്‍ വന്ന കാര്യം അവളുടെ അമ്മയെ അറിയിച്ചു ഞാന്‍ വരുന്നത് കേരള ചാനല്‍ നിന്നാണ് കരുണയെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ ഞങ്ങളുടെ ചാനല്‍ സംപ്രേഷണം ചെയ്യാന്‍ ആഗ്രഹിയ്കുന്നു അതിന്‍റെ വിശദ വിവരം ഒന്ന് പറഞ്ഞു തരാന്‍ ആകുമോ ?
കരുണയുടെ മുഖം കവര്‍ ചെയ്യാന്‍ ക്യാമറ കൊണ്ട് ചെന്നെങ്കിലും അവളുടെ അമ്മ സമ്മതിച്ചില്ല.അവരുടെ കണ്ണുകള്‍ വീര്തിരിയ്കുവയിരുന്നു ആ കണ്ണുകളില്‍ ദാരിദ്ര്യത്തിന്റെ നോട്ടീസ് കാണാമായിരുന്നു ഞാന്‍ കരുണയുടെ മുഖത്തേയ്ക്കു ഏന്തി നോക്കുനതിനു മുന്പ് ആ അമ്മ ചോദിയ്ച്ചു സര്‍ നു എന്താ അറിയേണ്ടേ ചോതിയ്ക്ക് .അല്ല ഇതെങ്ങന സംഭവിച്ചേ? ആരാ?എങ്ങനാ?എവിടെവച്ച?എത്രപേരുണ്ടായിരുന്നു? എന്റെ ഈ ചോത്യങ്ങളൊക്കെ കേള്‍ക്കുന്നമട്ടില്‍ കരുണ ഇടറുന്നുണ്ടായിരുന്നു ഞന്‍ അമ്മയുടെ മുഖത്യേക്ക് നോക്കി അവരുടെ ചുണ്ടുകള്‍ അനങ്ങാന്‍ ചുടങ്ങി ഞന്‍ എന്റെ വോയിസ്‌ രേകോര്ടെര്‍ ഓണ്‍ ആക്കി അവരുടെ മുഖതിലെയ്ക്ക് അടുപിച്ചു കാതും അങ്ങോട്ടേയ്ക്ക്  ചായ്ച്ചു.എന്റെ മോള കരുണ ആറില്‍ പഠിയ്ക്കുവ ഇവിടെ കുന്നങ്ങണം സ്കൂളില്‍. ചകിരി പിരിയ്ക്കണ പണിയ എനിയ്ക്ക് ഇവളുടെ അച്ഛന്‍ എന്നെ കളഞ്ഞിട്ടു പോയതാ ഞനും ഇവളും മാത്രേ ഉള്ളു കുടിയില്‍ രാവിലെ ഞന്‍ പോകും സ്കൂളില്‍ ഇവള് തനിയെയ പോവുകയും വരുകയും ചെയ്യണേ പക്ഷെ ഇന്നലെ ഞന്‍ വീട്ടില്‍ വന്നിടും ഇവളെ കുടിയില്‍ കണ്ടില്ല ഞന്‍ അപ്പുറത്തും, രാധയുടെ വീട്ടിലും അവിട ഇവള് പടം കാണാന്‍ പോണേ .കുന്നങ്ങണം തോട്ടിലും നോക്കി കുന്നങ്ങണം തോട്ടില ഞങ്ങള് കുളിയ്കുന്നെ അവിടൊക്കെ നോക്കി കണ്ടില്ല എന്റെ നെഞ്ഞതടിയും വിളിയും കേട്ടു അടുതുല്ലോരോക്കെ വന്നു ഞന്‍ കാര്യം പറഞ്ഞു അവരും നോക്കി എല്ലാടത്തും വൈകിയിട്ടും കണ്ടില കുറച്ചു കയിഞ്ഞപോള്‍ തൊട്ടടുത്ത വീട്ടിലെ പ്രേമന്‍ ന്റെ വീട്ടില്‍ ഒരു നിലവിളി കേട്ടു ഞങ്ങള്‍ എല്ലാരും അന്ഗോടെയ്ക്ക്  ഓടി കതകു അടചെയ്ക്കുവയിരുന്നു മുട്ടിയിട്ടും തുറനില്ല ആരോ ചവിട്ടി തുറന്നു നോക്കിയപോള്‍ പ്രേമന്‍ന്റെ മുറിയ്കകത്ത് എന്റെ കുട്ടി കിടക്കുന്നു ഉടുതുണി ഇല്ലാതെ പെട്ടന് അടുക്കള വാതില്‍ന്ടവിടുന്നു നാലഞ്ചുപേര്‍ പുറത്തേയ്ക്ക് ഓടുന്നത് കണ്ടു എന്റെ കുഞ്ഞിന്റെ ഞാന്‍ എടുത്തു കൊണ്ട് ഈ ആശുപത്രിയില്‍ വന്ന് പ്രേമനെ അവനും അവന്റെ കൂടരും ചേര്‍ന്ന് എന്റെ ഈ പൊന്നിനെ കളി കോപ്പാക്കിയത അവനെ ഇരുപത്തെട്ടു മുപ്പതു വയസുവരും ഒന്ന് കെട്ടിയത ദാ കണ്ടാ സര്‍  എന്റെ സാരീ തുമ്പ് കണ്ടാ എന്റെ കുഞ്ഞിനെ പോതിഞ്ഞെടുതും കൊണ്ട് ഓടിയത ഇതില്‍ മൊത്തം ചോരയ ഞന്‍ കഞ്ഞി വെള്ളം കൊടുത്തു ഉണ്ടാക്കിയ രെക്തം കണ്ടാ സര്‍ പെട്ടന്ന് എന്റെ മൊബൈല്‍ റിംഗ് ചെയ്തു ഓഫ്സില്‍ നിന്നാണ് ഞന്‍ ഫോണ്‍ കട്ട്‌ ചെയ്തു അവരോടു യാത്ര പറയാനായി തുടങ്ങി അവളെ നോക്കിയപോള്‍ എന്റെ മുഖത്യേക്ക് നോക്കി ഒരു പുഞ്ചിരി ആണ് എനിയ്ക്കവല്‍ സമ്മാനിച്ചത്‌ അതേയ് അവള്‍ക്കു ഇണങ്ങുന്ന പേര് തന്നെ കരുണ ഞന്‍ വിചാരിച്ചു അമ്മയുടെ കണ്ണില്‍ ഒരു കടലിലഗുന്നുണ്ടായിരുന്നു ഞന്‍ യാത്ര പറഞ്ഞു മടങ്ങി നാളത്തെ പുലരി കണ്ടുനരാന്‍ പോകുന്നത് കരുണയുടെ ഈ കഥയാകും എന്നാ ഒരു ചിന്തയില്‍ ഞന്‍ ചാനല്‍ റൂമില്‍ എത്തി ഇത് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ടേബിള്‍ വച്ച് .ഞന്‍ നോകിയപോള്‍ കുറെ ഫയലെസ് ഇതുപോലെ ഇരിയ്കുന്നു ഞന്‍ അറിയാതെ തന്നെ എന്റെ കണ്ണുകള്‍ കരയാന്‍ തുടങ്ങി ആഃ റിപ്പോര്‍ട്ട്‌ എല്ലാം തന്നെ കുറെ കരുണ മാരുടെ ജീവിതത്തിനെ കടിച്ചു തുപ്പിയ കഥകളായിരുന്നു ഞന്‍ എന്റെ റിപ്പോര്‍ട്ട്‌ കൈയിലെടുത്തു അന്ധരീക്ഷ്തിലെയ്ക്കെരിഞ്ഞു