Saturday, 13 August 2011

വൃക്ഷത്തിനൊരു കാവല്‍

                                                            വൃക്ഷത്തിനൊരു കാവല്‍                                                              


വേണമൊരു മാടമെനിയ്ക്ക് 
മുകളില്‍ കുടയായി തളിര്ത്തിലകള്‍
ചുറ്റും പൂക്കളും പുല്ലും പൂമ്പാറ്റയും 
എന്‍ മാടത്തിനരുകിലായി പുഴയും 
മാടത്തിന് കാവലായി തേന്‍ കിളികള്‍ 
പറമ്പില്‍ കളിയ്ക്കും ബാല്യത്തിന്‍ സ്മ്രിതിമണ്ടപം
മാടത്തിന്‍ കൂരയ്ക്ക് വര്‍ണച്ചര്തായി 
തരുന്നു പൊഴിയ്ക്കുന്നു പൂക്കള്‍ എല്ലാം 
എന്നെ തരാട്ട്‌ പാടി ഉറക്കാന്‍ 
സുലഭമായി വീശുന്നു മാരുതനും 
തനിമയില്‍ കണ്ണടച്ചുറങ്ങുന്നു ഞാന്‍ 
എന്‍ അരികിലായ് കാവലായ് വൃക്ഷധേവന്‍ 
എനിയ്കുണ്ണന്‍ പഴവും കുളിര്‍മയ്കായി 
പചിലകൊമ്പ് കുലുക്കി വീശി തരുമവന്‍
അറിയാതെ പോകുന്നിതോന്നു മാത്രം 
കാവല്‍ അവനു ഞാനോ അതോ എനിയ്കവനോ
അറിഞ്ഞിടുന്നീ നിമിഷം ന്ജ്ഞാനും
എന്‍ മാടം കുഴിമാടം എന്നാ സത്യം 
കുഴിമാട കാവലായ് നില്‍ക്കുന്നവന്‍ 
എനിയ്ക്ക് കാവലായ് എന്‍ വൃക്ഷധേവന്‍

No comments:

Post a Comment